Wednesday, July 22, 2009

poem is a misunderstanding of meanings within the words- m k harikumar



Writing a poem is

Quite anachronistic.

The myriad misrepresentations of truths

And relativity of impressions.

The memory as a wall

In which no one can write .

It is a block.

A picture painted is not

Firm and reliable.

But the wall was

Rough and old.

A feel gives a glance to the

Still photographic views of mind.

Like the hopeless readings of

Ancient literature.

Everything has gone.

No word ,no sign remains.

It is a parting experience.

Forget to smile,cry and die.

Life without death is more newer and tasty with time!

A face unearthed from the mind is still a museum piece.

Nothing is a discovery.

It is human custom to Forget the past.

Love is also the withering

Element of the past.

Love is a spoiled spirituality And greed.

It is a whispering of hatred ,

Jeolous and suspicion.

Man is a caged being

In front of unlimited lust.

No poetry , no fiction is seen.

Poem is misunderstanding

Of meanings within the words.

The images are bygone .

The meanings are pretending

To be truthful.

The pictures in the verbal

Geography of words are

Silent and not alive.

Beauty is no more.

The images are false.

The moods are quite opposite.

Songs are not

Suited to the occasion.

It is cheating.

Smuggling

Masking.


link :m k harikumar

ezhuth online august2009









ezhuth online august 2009 contents
ezhuth online inauguration in houston


എഡിറ്റോറിയൽ


കഥയായി തീര്‍ന്ന കുട്ടിക്കാലം:

exclusive literary column:
raoul eshelman
writes for ezhuth online


advice column:


നാടകം

രക്ഷകന്‍:


ഗദ്യം

ഫിഫ്റ്റി പൂർത്തി:

നവോത്ഥാനം, സാഹിത്യം, സര്‍ക്കസ്സ്: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍:
ഷേക്സ്പീയറിന്‍റെ 'ഇ':

ദസ്തയേവ്സ്കിയിലൂടെ:

ഈ ഋണം ഏതിനത്തില്‍ പെടും? :

ഗലീലിയോയും ടെലസ്കോപ്പിൻറെ നാലു നൂറ്റാണ്ടും:

കാക്കിയും ഖദറും കത്തിവേഷവും:
ജോയെല്‍

ഹൃദയത്തിൻറെ യാത്ര
അവള്‍ ടി.വി. കാണുകയാണ്‌ :
വിജയന്‍ വിളക്കുമാടം

What is a woman?:

ഓളവും തീരവുമില്ലാത്ത മഹാസമുദ്രം:


സിനിമ
popular film review/news

പ്രതിസന്ധിയും പ്രതിവിധിയും:
എം.സി.രാജനാരായണൻ

യാത്ര

ഉറക്കം കെടുത്തിയ ഇംഗ്ലീഷ്‌ സീലിങ്‌ ഫാൻ:
എ.ക്യു.മഹ്ദി
ഭാസ്‌ക്കര പട്ടേലും തൊമ്മിയും ഇവിടെ പുനര്‍ജ്ജനിക്കുന്നു:


book review
what is karma?
paul brunton


special feature
dr. g velayudhan- a philanthropist:
ezhuth news service

ഡോ.ജോണ്‍ സ്നോ (1813-58):
ഡോ. കാനം ശങ്കരപ്പിള്ള

പുസ്തകാനുഭവം:
പുതുക്കുടി ബാലചന്ദ്രന്‍


ഈ മാസത്തെ കവി:


എസ്‌.എം,എസ്‌. കഥകള്‍:

കുറുക്കൻ:

ഉമ്മ:

അവള്‍:

കുരുതിപ്പൂവുകള്‍:

the teacher:

സ്‌മാരകം :


കവിത

illusions :

നോക്ക്:

what is the food of a word uttered?:

മോര്‍ച്ചറി അനുഭവക്കുറിപ്പ്:
ഡെല്‍ന നിവേദിത

കാലചക്രം :

വാക്കുകള്‍:
മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ :
poem is a misunderstanding of meaning within the words;


global literature links


interview


chimamanda ngozi adichie


daria tunca


tery eagleton:

laurie taylor


amanda michalopoulou:

george fragopaulos


denise oswald:

scott esposito


soren gauger :

polish writing


article


literary language and recent nigerian fiction:


e e sule


out of defeat


colin dayan


the facts about fictions:


james campbell


the outsider artist:


meghan o'rourke


final cut: camille paglia


review


roberto bolano's 2666


tom chatfield


a s byatt's the children's book:


peter kemp


aravind adiga's between the assassinations:


james urquhart


mark z. danielewski's house of leave


peter beaumont


robert burton's the anatomy of melancholy:


nicholas lezard

പ്രതിസന്ധിയും പ്രതിവിധിയും-എം.സി.രാജനാരായണൻ



ഏറെ കാലമായി കേൾക്കുന്നതും വിവിധ വേദികളിൽ ചർച്ച ചെയ്യുന്നതുമാണ്‌ മലയാള സിനിമയിലെ പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി മാത്രമാണ്‌ മലയാള സിനിമ നേരിടുന്നതെന്ന നിലക്കാണ്‌ പലപ്പോഴും സംവാദങ്ങൾ ഉടലെടുക്കുന്നതും പുരോഗമിക്കുന്നതും. എന്നാൽ സാമ്പത്തികമെന്നപോലെ തന്നെ ക്രിയാത്മകം കൂടിയാണ്‌ മലയാള സിനിമയിലെ യഥാർത്ഥ പ്രതിസന്ധി. ആവിർഭാവം മുതൽ സിനിമയെന്നത്‌ അനിശ്ചിതത്വം നൽകുന്ന കലാ വ്യവസായമാണ്‌. സുനിശ്ചിതമായ ഒരു വിജയ സൂത്രവാക്യവും ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല.


ഒരു ചിത്രം വിജയിക്കുന്നതുകണ്ട്‌ അതിന്റെ പുതിയ പതിപ്പുകളിറക്കുന്നവർ പരാജയത്തിന്റെ കുഴി സ്വയം തോണ്ടുകയാണ്‌ ചെയ്യുന്നത്‌. പ്രദർശനത്തിനെത്തുന്ന സിനിമകളിൽ വൻവിജയം നേടുന്നവ, വിജയിക്കുന്നവ, മുടക്കു മുതൽ കഷ്ടി തിരിച്ചു പിടിക്കുന്നവ, പരാജയം ഏറ്റുവാങ്ങുന്നവ, എട്ടുതട്ടിൽ പൊട്ടുന്നവ എന്നിങ്ങനെ പോകുന്നു വേർതിരിവുകൾ. മലയാള സിനിമ കലാപരമായും കച്ചവടപരമായും ഉന്നതിയിൽ നിന്നിരുന്ന അറുപതുകളും എഴുപതുകളും പരിശോധിക്കുമ്പോൾ വിജയിക്കുന്നവ കൂടുതലും വമ്പൻ പരാജയങ്ങൾ കുറവുമായിരുന്നുവേന്നും കാണാം. മുതൽ മുടക്കു നഷ്ടപ്പെടാതെ രക്ഷപ്പെടുന്ന ഇടനില ചിത്രങ്ങളും ധാരാളമായിരുന്നു. പിന്നീട്‌ എൺപതുകളുടെ രണ്ടാം പകുതിയോടെ തുടങ്ങി തൊണ്ണൂറുകളോടെ വന്ന സ്ഥിതി വിശേഷം ഹിറ്റുകൾ വിരളവും ഫ്ലോപ്പുകൾ സർവ്വസാധാരണവും എന്നതാണ്‌. മൊത്തം ഉൽപാദനത്തിന്റെ 70 ശതമാനവും നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ നിലിനിൽക്കുന്നത്‌.


താരരാജാക്കന്മാരുടെ തലവിലയിൽ വന്ന വമ്പൻ വർദ്ധന ഇതിന്‌ ഒരു കാരണം മാത്രമാണ്‌. താരരാജാക്കന്മാരെയും ചക്രവർത്തിമാരെയും ചക്രവർത്തിമാരെയും തേടിപോകുന്നതും സംവിധായകരും നിർമ്മാതാക്കളും തന്നെയാണല്ലോ. കുതിച്ചുയർന്ന്‌ ആകാശംമുട്ടിയ നിർമ്മാണച്ചിലവ്‌ നിയന്ത്രണമില്ലാതെ നിർമ്മാണത്തിനു മുതിരുന്നവർ ഈയാംപാറ്റകളെപോലെ അഗ്നിയുടെ ചൂടിൽ ചിറകുകരിഞ്ഞ്‌ വീഴുകയും ചെയ്യുന്നു. നല്ല പ്രമേയത്തിന്റെയും തിരകഥയുടെയും അഭാവം തുടങ്ങി സിനിമ സാഹിത്യത്തിൽ നിന്നും ജീവിതഗന്ധിയായ ഇതിവൃത്തങ്ങളിൽ നിന്നും അകന്നകന്നു പോകുന്നതും അപചയകാരണങ്ങളായി കാണാവുന്നതാണ്‌.


സൂപ്പർതാരങ്ങളുടെ മലയാള സിനിക്ക്‌ താങ്ങാനാവാത്ത പ്രതിഫലവും കാരണമായിക്കാണാമെങ്കിലും സിനിമക്ക്‌ സൂപ്പർതാരങ്ങൾ തന്നെ വേണമെന്ന്‌ നിർബ്ബന്ധമില്ലല്ലോ. ചെറിയ ബജറ്റിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തി ചിത്രം നിർമ്മിക്കുന്നതിനുള്ള ആത്മധൈര്യം നിർമ്മാതാക്കളും സംവിധായകരും കാണിക്കുന്നില്ല എന്നതാണ്‌ പ്രശ്നം. എഴുപതുകളിൽ സത്യനും നസീറും മധുവും മറ്റും താരരാജക്കന്മാരായി വിരാജിക്കുന്ന കാലത്തു തന്നെയാണ്‌ പി.എൻ.മേനോൻ പുതിയ താരങ്ങളുമായി ചെമ്പരത്തി യെടുത്ത്‌ വിജയം കൈവരിച്ചതു. പുതുമ പ്രേക്ഷകർ ഏക്കാളത്തും സ്വീകരിക്കാറുണ്ട്‌. കാലാകാലങ്ങളിൽ പ്രതിസന്ധി രൂക്ഷമെന്നും നിർമ്മാണം സ്തംഭനത്തിലെന്നുമൊക്കെ കേൾക്കാറുണ്ടെങ്കിലും സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ നിർബ്ബാധം തുടരുക തന്നെയാണ്‌ പതിവ്‌.


സൂപ്പർതാരങ്ങളുടെ പ്രതിഫലം കുറച്ച്‌ മലയാള സിനിമയെ രക്ഷിക്കണമെന്ന ആവശ്യത്തിന്‌ ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും അതിനൊന്നും ഒരു വിഭാഗവും തയ്യാറായിട്ടുമില്ല. താരപ്രതിഫലം ആകാശത്തേക്ക്‌ ഉയരുകയല്ലാതെ ഭൂമിയിലേക്കൊരിക്കലും തിരിച്ചു വരാറില്ലല്ലോ. എന്നാൽ സൂപ്പർതാരങ്ങളെ മറികടന്ന്‌ എങ്ങനെ ചിത്രം നിർമ്മിക്കാമെന്ന ചിന്ത വേണ്ടത്ര സജീവമാകാറില്ല. സൂപ്പർതാരങ്ങൾക്കു ചുറ്റും ഭ്രമണം ചെയ്യുകയാണ്‌ സംവിധായകരും സിനിമയും. പുതിയ സംവിധായകർക്കും താരങ്ങൾക്കും അവസരമൊരുക്കുന്നതിൽ തമിഴ്‌ സിനിമ ഏറെ താൽപ്പര്യം കാണിക്കുമ്പോൾ ഇവിടെ സ്ഥിതി ഏറെ ശോചനീയമാണ്‌. പുതിയ സംവിധായകർക്കുപോലും മമ്മൂട്ടിയുടെയോ മോഹൻലാലീൻറെയോ ഡേറ്റ്‌ ലഭ്യമാണെങ്കിലേ നിർമ്മാതാവിനെ ലഭിക്കൂ എന്ന അവസ്ഥ. പിന്നീട്‌ സ്വന്തം കഴിവു തെളിയിച്ച പല സംവിധായകരും ഇങ്ങിനെ സൂപ്പർതാരങ്ങളായ മോഹൻലാളിന്റേയും മമ്മൂട്ടിയുടെയും അനുഗ്രഹാശിസ്സുകളോടെയും സഹായസഹകരണത്തോടെയും രംഗത്തുവന്നരാണ്‌.


സൂപ്പർതാരങ്ങളില്ലാതെ വൻ വിജയം നേടിയ ക്ലാസ്മേറ്റ്സ്‌ സംവിധാനം ചെയ്ത ലാൽജോസിന്റെ തുടക്കം മമ്മൂട്ടി ചിത്രമായ ഒരു മറവത്തൂർ കനവിലൂടെയായിരുന്നു. അതുപോലെ ബ്ലെസ്സിയും (കാഴ്ച) അൻവർ റഷീദും (രാജമാണിക്യം) മമ്മൂട്ടിയുടെ താരപ്പൊലിമയിലൂടെ രംഗത്തുവന്നവരാണ്‌. തുടരെ ഹിറ്റ്‌ ചിത്രങ്ങൾ സംഭാവന ചെയ്ത അൻവർ റഷീദിന്റെ രണ്ടാമത്തെ ചിത്രത്തിലെ നായകൻ മോഹൻലാലും (ചോട്ടാമുംബൈ) മൂന്നാമത്തെ ചിത്രം അണ്ണൻതമ്പി മമ്മൂട്ടിയുടെ ഇരട്ട വേഷംകൊണ്ട്‌ ശ്രദ്ധ നേടിയതുമാണ്‌.


തമിഴിലാണെങ്കിൽ വെയിൽ, പരുത്തിവീരൻ തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകൻ മാത്രമല്ല താരങ്ങളും പുതുമുഖങ്ങൾ തന്നെ. തമിഴിൽ വൻ വിജയം നേടിയ സുബ്രഹ്മണ്യപുരം സംവിധാനം ചെയ്തഭിനയിച്ച ശശികുമാർ പുതുമുഖ സങ്കൽപത്തിന്‌ പുതിയ പരിവേഷം സമ്മാനിക്കുകയും ചെയ്തു. ഇത്തരം സംരംഭങ്ങൾ മലയാള സിനിമയിൽ നടക്കുന്നില്ല എന്നതാണ്‌ ഏറെ ഖേദകരം. പക്ഷേ തമിഴിന്റെ പരീക്ഷണ വ്യഗ്രതയും വഴിമാറി നടപ്പും അനുസരിക്കാൻ മലയാള സിനിമ ഇനിയും വിസമ്മതിച്ചാൽ അത്‌ പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും കൂട്ടുകയേയുള്ളു.



പുതിയ നായിക നായകന്മാരെയും അണിയറ പ്രവർത്തകരെയും അന്വേഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ്‌ നല്ല സാഹിത്യകൃതികൾ സിനിമയിലേക്ക്‌ മൊഴിമാറ്റം നടത്തുക എന്നതും. മലയാള സിനിമക്ക്‌ ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ചെമ്മീൻ (രാമുകാര്യാട്ട്‌) തകഴിയുടെ വിഖ്യാതമായ നോവലിന്റെ അഭ്രാവിഷ്കാരമെന്നതുപോലെ ഉറൂബിന്റെയും, പാറപ്പുറത്തിന്റെയും, എം.ടി.വാസുദേവൻനായരുടെയും നോവലുകൾക്ക്‌ ചലച്ചിത്ര ഭാഷ്യം രചിച്ച സംവിധായകർ കലാപരമായും വാണിജ്യപരമായും സിനിമയുടെ വളർച്ചയിൽ സ്വാധീനം ചെലുത്തുകയാണ്‌ ചെയ്തത്‌. സാഹിത്യത്തിൽ നിന്ന്‌ സിനിമയിലെത്തിയ എം.ടിയും പത്മരാജനും മറ്റും മികച്ച തിരക്കഥകൾകൊണ്ട്‌ മലയാള സിനിമയെ സമ്പന്നമാക്കിയവരിൽ ഉൾപ്പെടുന്നു.


കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ചിത്രങ്ങളുടെ വിജയപരാജയങ്ങളുടെ കണക്കെടുക്കുമ്പോൾ സൂപ്പർതാരങ്ങളുടെ സാന്നിദ്ധ്യം മാത്രം ഒരു ചിത്രത്തിന്റെ വിജയം ഉറപ്പുവരുത്തുന്നില്ലെന്നു കാണുവാനാകും. കഥയും അവതരണവും സംവിധായകന്റെ മികവും എല്ലാം വിജയഘടകങ്ങളായി മാറുന്നു. ലാൽജോസിന്റെ തന്നെ സൂപ്പർസ്റ്റാർ ചിത്രം പട്ടാളം (മമ്മൂട്ടി) പൊട്ടിയപ്പോൾ ക്ലാസ്മേറ്റ്സ്‌, അറബിക്കഥ എന്നിവ വിജയം നേടുകയും ചെയ്തു. ഈ വർഷത്തെ കാര്യമെടുത്താൽത്തന്നെ പുതുമയും അവതരണവുമായെത്തിയ ചിത്രങ്ങളാണ്‌ ജനങ്ങൾ സ്വീകരിച്ചതെന്നുകാണാം. അക്കു അക്ബർ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ (ജയറാം) വൻ വിജയം നേടിയപ്പോൾ സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രം ഭാഗ്യദേവതയും കുടുംബസദസ്സിനെ ആകർഷിച്ച്‌ വിജയം നേടിയ പടമാണ്‌. മലയാള സിനിമയിൽ നിർമ്മാണ രംഗം സജീവമാണെങ്കിലും പ്രദർശന രംഗത്തെ അനിശ്ചിതത്വം തുടരുക തന്നെ ചെയ്യുന്നു.


വൻ മുതൽ മുടക്കുമായി തീയേറ്ററിലെത്തിയ ലൗ ഇൻ സിംഗപ്പോർ (മമ്മൂട്ടി) റെഡ്‌ ചില്ലീസ്‌ (മോഹൻലാൽ) തുടങ്ങിയവ അതിവേഗത്തിൽ അപ്രത്യക്ഷമായപ്പോൾ പാസഞ്ചർ പോലുള്ള ചെറുചിത്രങ്ങളാണ്‌ വിജയത്തിലേക്ക്‌ മുന്നേറിയത്‌. മലയാള സിനിമ സംവിധായകരും നിർമ്മാതാക്കളും ആത്മപരിശോധനക്കും സ്വയം വിമർശനത്തിനും തയ്യാറാകേണ്ടതുണ്ട്‌. പുതിയ പാതകൾ തേടുവാൻ, അവതരണരീതികൾ സമ്പന്നമാക്കുവാൻ, താരാധിപത്യമില്ലാതെ കഥാപാത്രങ്ങൾക്ക്‌ മുൻഗണന നൽകുന്ന സൃഷ്ടികൾക്ക്‌ ജന്മം നൽകുവാൻ ഇനിയും വിമുഖത കാണിച്ചാൽ അത്‌ സ്തംഭനാവസ്തയിൽ നിന്ന്‌ ശൂന്യതയിലേക്കായിരിക്കും മലയാള സിനിമയെ നയിക്കുന്നത്‌.

Tuesday, July 21, 2009

ezhuth online inauguration in north america


journalist and writer a c george inaugurates ezhuth online magazine in houston . chief editor and writer mathew nellickkunnu presides[left]]

Sunday, July 19, 2009

മഴത്തുള്ളിയിൽ മുഖം നോക്കുമ്പോൾ -ബൃന്ദ


അവൻറെ
നേത്രങ്ങൾ നീണ്ടു വിടർന്നതായിരുന്നു
ഒരു പെൺകുട്ടിയുടേതുപോലെ .
സ്ത്രീകൾക്കു മാത്രമേ നീൾമിഴികൾ
പാടുള്ളൂ?
അവൻറെ ചോദ്യം.
കേട്ടറിവുകളുടെ പരിചയപ്പെരുമയിൽ നിന്ന്
ഉണർന്നെണീറ്റ്‌ വന്ന്
ഞാനവനെ കൺപീലിയിൽ ചുംബിച്ചു .
ഓരോ ചുംബനവും
പ്രണയേതിഹാസത്തിലെ ഓരോ
ഏടാണ്‌ .
നാമിപ്പോൾ
ഒരേ മഴത്തുള്ളിയിൽ
മുഖം നോക്കുന്നു.
ഓരോ മഴത്തുള്ളിയും പ്രണയ കാലത്തിൻറെ
ജൈവാടയാളങ്ങളാണ്‌ .
എനിക്ക്‌
നിൻറെയരികിൽ
കുറേ നേരം ഇരിക്കണം
പാതിവാക്കിൽ പെയ്യാതെപോയ
പ്രണയ മേഘങ്ങളെ തൊട്ടെടുക്കണം .
എനിക്കിപ്പോൾ
നിൻറെ മുഖമല്ലാതെ
മറ്റൊന്നും
ഓർക്കുവാൻ പറ്റുന്നതേയില്ല.
നിൻറെ മാത്രം സൗരഭ്യങ്ങൾ
നിൻറെ പരിരംഭണങ്ങളുടെ ഊർജ്ജ പ്രവാഹങ്ങൾ
നീയും ഞാനും

പ്രേമിച്ചൊഴുകിപ്പോവുന്ന
താഴ്‌വാരങ്ങൾ
നിന്നെ എന്നിലേക്ക്‌ ആവാഹിക്കുന്ന
സൂക്ഷമ സംവേദനങ്ങൾ
വീണ്ടും വീണ്ടും
നിന്നിലേക്കിറങ്ങിവരാൻ
മോഹിപ്പിക്കുന്ന
നിൻറെ അനുരാഗം.
പിന്നീടെപ്പോഴെങ്കിലും
കേൾക്കാനായി
ഞാൻ കാത്തുവച്ച നിൻറെ മൗനം .
ന്നെ മാത്രം ശ്വസിക്കുന്നതു കൊണ്ട്‌
പൊള്ളിച്ചുവന്നുപോയ നിൻറെ നാസികകൾ
ഉണ്മ്മയുടെ നിതാന്ത രഹസ്യങ്ങളെയും
ജീവൻറെ മൺവീണകളെയും
എനിക്ക്‌ തൊട്ടറിയുവാൻ
നീ മെനഞ്ഞ താരാപ്രപഞ്ചം
നീ ഉള്ളിൽ എന്നെയും നിന്നെയുമൊളിപ്പിച്ചിരിക്കുന്നു.
പ്രിയപ്പെട്ടവനേ ,
വിസ്മയ കാഴ്ചകളുടെ പക്ഷിലോകങ്ങളിൽ
നിന്നെ ഞാൻ തിന്നുകൊണ്ടിരിക്കും.
ഞാവൽപ്പഴത്തിൻറെ
കരിനീല പോലെ
ൻറെ നാവ്‌ തുടുക്കും വരെ .

ഫിഫ്റ്റി പൂർത്തി-ചെമ്മനം ചാക്കോ







എന്റെ അമ്പതാംപിറന്നാൾ ദിവസം രാവിലെ ഞാൻ ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗംഭീരന്മാരായ നാല
ഞ്ചുപേർ വീട്ടിലേക്കു കയറിവന്നു. രാഷ്ട്രീയത്തിന്റെ മേലിടങ്ങളിൽ എവിടെയോ ഒക്കെ ഇവരെ കണ്ടിട്ടുണ്ടെന്ന്‌ ഒരു തോന്നൽ.
വന്നവർ പറഞ്ഞു: ഈ നാടിന്റെ ഹൃദയമിടിപ്പുകളാണ്‌ അങ്ങയുടെ തൂലിക പകർത്തുന്നത്‌. സാമൂഹികതിന്മകൾക്കുനേരെ ഇത്ര ധൈര്യമായി കൂരമ്പുകൾ എയ്യുന്ന കവി വേറെയില്ല. നിഷ്പക്ഷമായി നീ മുഴക്കുന്ന ധർമ്മകാഹളം നാടിന്നു രക്ഷാമന്ത്രമാണ്‌. അടുത്ത വർഷം ഇതേ ദിവസം അങ്ങേയ്ക്ക്‌ അമ്പതു വയസ്സു പൂർത്തിയാകും എന്നു ഞങ്ങളറിഞ്ഞു. അങ്ങയുടെ ഫിഫ്റ്റിപൂർത്തി നാട്ടുകാരുടെ മഹോത്സവമായി ആഘോഷിക്കണമെന്നും ഞങ്ങളുടെ പാർട്ടി ഇന്നലെ നിശ്ചയിച്ചു.
ഫിഫ്റ്റിപൂർത്തിയോ? അത്ഭുതം കലർന്ന എന്റെ ചോദ്യത്തിന്‌ അവർ ഇങ്ങനെ മറുപടി നൽകി.
അതേ, കവിസാറേ! ഷഷ്ടിപൂർത്തി പോലെ ഫിഫ്റ്റിപൂർത്തിയും. പലതിന്റെയും ശതാബ്ദി ആഘോഷിക്കുന്ന നാം അതിന്റെ പകുതി, അമ്പത്‌, അഘോഷിക്കുന്നതല്ലേ അറുപത്‌ ആഘോഷിക്കുന്നതിനേക്കാൾ യുക്തി? അതുതന്നെ ഫിഫ്റ്റിപൂർത്തി.
രാഷ്ട്രീയനൂലാമാലകളിൽപ്പെട്ടു കഴിയുന്ന നിങ്ങൾക്ക്‌ ഇതിനോക്കെ സമയം കിട്ടുമോ? ഞാൻ ചോദിച്ചു.

തിരഞ്ഞെടുപ്പ്‌ ഇന്നത്തെ പോക്കിന്‌ ഇനി ഒരു കൊല്ലം കഴിഞ്ഞേ ഉണ്ടാകൂ. ചിലപ്പോൾ ആറുമാസംകൂടി നീളാൻ സാദ്ധ്യതയുണ്ടെന്നാണു വിലയിരുത്തൽ. പാർട്ടിയുടെ നിലനിൽപിന്‌ അതുവരെ കലയും സംസ്കാരവും സജീവരംഗമാക്കാൻ ഞങ്ങൾ നിശ്ചയിച്ചു. സാറിനു ഷഷ്ടിപൂർത്തിയാകണമെങ്കിൽ ഇനി വേണം പത്തുകൊല്ലം. ഒരു കൊല്ലത്തെ ആഘോഷമാണ്‌ ഫിഫ്റ്റിപൂർത്തിക്കു ഞങ്ങൾ പ്ലാനിടുന്നത്‌. നാളെ മുതൽ തുടങ്ങാം. നാടെങ്ങും ഇടയ്ക്കിടയ്ക്ക്‌ ഇതിനായി ഞങ്ങൾ യോഗങ്ങളും മൂശായിരകളും കീശായിരകളുമൊക്കെ സംഘടിപ്പിക്കും. ഈടുള്ള ഒരു പണക്കിഴിയും സമർപ്പിക്കും. അവർ വിശദീകരിച്ചു.
രണ്ടു കൈയും കൂപ്പി തൊഴുതുകൊണ്ട്‌ ഞാൻ തിരക്കി. ഈ അദ്ഭുതങ്ങളൊക്കെ കാണിക്കാൻ എവിടുന്നാണു പണം?
ഉത്തരം കിട്ടി ഇതിനു സംസ്ഥാനവ്യാപകമായ ഒരു കമ്മിറ്റിയുണ്ടാക്കും. അങ്ങയുടെപേരിൽ ഒരു പിഴവു ചോദിക്കുന്നതു ഞങ്ങൾക്കഭിമാനകരമാണ്‌. കൂടുതലൊന്നും അങ്ങ്‌ അറിയേണ്ട. എല്ലാം ഞങ്ങൾ ഭദ്രമായി ചെയ്തുകൊള്ളാം. ഒന്നു സമ്മതംമൂളിയേച്ചാ
ൽ മതി.
സംഗതികളുടെ കിടപ്പിന്റെ മണം കിട്ടി. ഞാനും രാഷ്ട്രീയക്കച്ചവടക്കാരാകണമോ? ജനങ്ങൾക്ക്‌ എന്നോടുള്ള സ്നേഹാദരങ്ങൾ വിപണിയിൽ എത്തിക്കുകയോ? ഞാൻ പറഞ്ഞു: നിങ്ങൾ വെള്ളിയാഴ്ച രണ്ടു മണിക്കു വരൂ. അപ്പോൾ ഞാൻ ഉത്തരം പറയാം.


മണിക്കൂർ ഒന്നായില്ല. വേറൊരു പാർട്ടി വന്നു. അവരും പറഞ്ഞു. ദേശദ്രോഹികളായ ആരെയും മുഖം നോക്കാതെ അമ്പെയ്തുവീഴ്ത്തുന്ന നാടിന്റെ ധീരനായ കവിയുടെ ഫിഫ്റ്റിപൂർത്തി ആഘോഷം ഗംഭീരമാക്കണമെന്ന്‌. എന്റെ വീട്ടുമുറ്റത്ത്‌ എന്റെ ഒരു പൂർണ്ണകായ ലോഹ പ്രതിമ സ്ഥാപിക്കാൻകൂടി അവർ ഉദ്ദേശിക്കുന്നുപോലും! സംസ്ഥാന വ്യാപകമായ ഒരു ചെറിയ പിരിവ്‌ ഇതിന്‌ അവരും സംഘടിപ്പിക്കുന്നു. സമ്മതം നൽകണം. അവരോടും ഞാൻ പറഞ്ഞു.
വെള്ളിയാഴ്ച രണ്ടുമണിക്കു വരൂ, അപ്പോൾ തീരുമാനം പറയാം.
പല പാർട്ടികളും പാർ
ട്ടിതന്ത്രങ്ങൾ പകർത്തുന്ന യൂണിയനുകളും എല്ലാം കലാ-സാംസ്കാരിക പ്രവർത്തനത്തിൽ ഉത്സുകരായിരിക്കുന്നു. തൽക്കാലഭരണത്തെ വീഴ്ത്താൻ എളുപ്പമല്ലെന്ന്‌ ഉറപ്പ്‌. വാഗ്ദാന വൈഭവക്കാരായ വേറെ ചില പാർട്ടികളും സംഘടനകളുംകൂടി എന്റെ അമ്പതാംപിറന്നാൾ ഫിഫ്റ്റിപൂർത്തിയാക്കാൻ വരികയായി. പണപ്പിരിവ്‌ പ്രിയതമയെപ്പോലെ എല്ലാവരുടെയും കൂടെയുണ്ട്‌. വാഹനം വാങ്ങിച്ചു തരുന്നു ചിലർ, വീടു പൊളിച്ചു പണിതുതരുന്നു ചിലർ. എന്റെ പേരിൽ എൻഡോവ്‌മന്റ്‌ ഏർപ്പെടുത്തുന്നു ചിലർ. സ്വർണ്ണത്തിൽ പുളിശ്ശേരിവച്ചു തരാമെന്നായിരിക്കും അടുത്തു വരുന്നവരുടെ വാഗ്ദാനം. വന്നവരോടെല്ലാം ഞാൻ മറുപടി പറഞ്ഞു. വെള്ളിയാഴ്ച രണ്ടു മണിക്കു വരു. അപ്പോൾ പറയാം.
വെള്ളിയാഴ്ചയായി, ഉച്ചയ്ക്കു രണ്ടുമണിയോടെ നേരത്തെ വന്ന കൂട്ടരെല്ലാം വീട്ടിലെത്തി. ഓരോ ഗ്രൂപ്പും അന്യോന്യം മുഖംതിരിഞ്ഞ്‌ ഇരിപ്പായി, സാംസ്കാരികരംഗത്ത്‌ പുത്തൻ കാൽവയ്പുകൾ നടത്താൻ തിരിച്ചവർ!
ഞാൻ കൃത്യം രണ്ടുമണിക്കുതന്നെ അവരുടെ മുന്നിലെത്തി നമസ്കാരം നൽകി പറഞ്ഞു. സംസ്കാരതൽപരന്മാരേ, നിങ്ങൾക്ക്‌ എന്റെ നമസ്കാരം! കലയുടെ കൈപിടിച്ചു ജനസേവനം ചെയ്ത കവിയെ ബഹുമാനിക്കാൻ വന്നവരാണല്ലോ നിങ്ങളെല്ലാവരും. ലക്ഷ്യം ഭിന്നമല്ല. അതിനാൽ ആദ്യംതന്നെ അന്യോന്യം മുഖം കാണത്തക്കവിധം ഇരുന്നാലും ഫിഫ്റ്റിപൂർത്തി എന്നത്‌ ഗംഭീരമായ ഒരു ആശയംതന്നെ. അതു ഞാൻ അൽപം പരിഷ്കരിക്കുന്നു. കൊട്ടും കുഴലൂത്തുമൊന്നും വേണ്ട അതിന്‌. പിരിവ്‌ ഒട്ടും തന്നെ വേണ്ട. എന്റെ ഫിഫ്റ്റിപൂർത്തിയുടെ പേരിൽ ഒരു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും, നിങ്ങൾ സ്വയം ജോലിചെയ്തുണ്ടാക്കിയ കാശുകൊണ്ട്‌ എന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങി വായിച്ചിട്ടു വന്നാലും. അപ്പോഴേക്കും തിരഞ്ഞെടുപ്പാകുമല്ലോ. അതിന്റെ ബഹളവും ബദ്ധപ്പാടും കൂടി ഒന്നു കഴിഞ്ഞോട്ടെ. അനന്തരം നമുക്ക്‌ ഫിഫ്റ്റിവൺപൂർത്തി ആഘോഷിക്കാം. ഉടൻ ചായ വരും. അതു കുടിച്ചിട്ട്‌ ഇപ്പോൾ നിങ്ങൾ പോയാലും!

ഉറക്കം കെടുത്തിയ ഇംഗ്ലീഷ്‌ സീലിങ്‌ ഫാൻ-എ.ക്യു.മഹ്ദി


ഭാഗം മൂന്ന്
വളരെ പഴക്കമുള്ള ഒരു മൂന്നുനില മന്ദിരമായിരുന്നു കൊളംബൊയിലെ വൈ.എം.സി.എ കെട്ടിടം. 102 വർഷം മുമ്പ്‌ ബ്രട്ടീഷ്‌ ഭരണകാലത്ത്‌ നിർമ്മിക്കപ്പെട്ടതാണിതെന്ന്‌ അവിടെ രേഖപ്പെടുത്തിയിരുന്നു.
രണ്ടാംനിലയിലായിരുന്നു എന്റെ മുറി. പഴയ കെട്ടിടമാണെങ്കിലും വൃത്തിയും വെടിപ്പുമുള്ള ർറൂം. ഫർണീച്ചറുകൾ, എന്തിന്‌ ബാത്ത്‌ർറൂം ഫിറ്റിംഗ്സ്‌ ഉൾപ്പെടെ വാഷ്ബേസിൻ പോലും പഴയ ഇംഗ്ലീഷ്‌ നിർമ്മിതമായിരുന്നു. അവയൊക്കെ ശരിക്കും ഒരു പുരാവസ്തുശേഖരത്തെയാണ്‌ അനുസ്മരിപ്പിച്ചതു.
ആദ്യദിവസം, ബാക്കിയുള്ള പകൽ മുഴുവൻ വിശ്രമത്തിനായി ഞാൻ മാറ്റിവച്ചു. മാത്രമല്ല ഒറ്റയ്ക്ക്‌ യാത്ര വന്നതിനാൽ അടുത്ത നാലഞ്ചു ദിവസത്തെ പരിപാടികൾ സ്വയം തയ്യാറാക്കാനുമുണ്ട്‌.
വൈ.എം.സി.എയുടെ വകയായി ഒരു ഭക്ഷണശാഖയുണ്ട്‌ താഴെ എല്ലാ വിഭവങ്ങളും ലഭ്യമായിരുന്നു അവിടെ, കേരള വിഭവമായ പുട്ടും കടലയും വരെ. പേരോർമ്മയില്ലാത്ത ഒരു ശ്രീലങ്കൻ വിഭവമായിരുന്നു അന്നത്തെ അത്താഴത്തിനായി ഞാൻ തെരഞ്ഞെടുത്തത്‌. അധികം മസാലക്കൂട്ടുകളൊന്നുമില്ലാത്ത ഒരു നല്ല ഭക്ഷണം. പക്ഷേ, എരിവും മധുരവും ഒരുപോലെ ചേർത്ത ആ വിചിത്ര ഭക്ഷണത്തിന്‌ വലിയ രുചിയൊന്നും തോന്നിയില്ല.
ശ്രീലങ്കയിലെ ആദ്യരാത്രി. മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ആ പുരാതന സീലിങ്‌ ഫാൻ മാത്രമാണ്‌ ഇടയ്ക്കെങ്കിലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയത്‌. മുനയും മൂക്കും മുലയുമൊക്കെയുള്ള കുട്ടികളുടെ കളിപ്പമ്പരംപോലെ അൽപ്പമൊന്നു കുലുങ്ങിവിറച്ച്‌ കറങ്ങിക്കൊണ്ടിരുന്ന ആ അതിപുരാതന ഇംഗ്ലീഷ്‌ പങ്ക. എപ്പോഴാണ്‌ എന്റെമേൽ പൊട്ടിവീഴുക എന്ന വിചാരം ഉറക്കത്തിന്റെ ഇടവേളകളിൽ ഒരു ദുസ്വപ്നം പോലെ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല, അടുത്ത പകൽ പിറന്നു വീഴുമ്പോഴും പിന്നീട്‌ ഞാൻ മുറിവിട്ടൊഴിയുംവരെയും. എത്രയോ പതിറ്റാണ്ടുകളായി ആ പങ്ക ഇതേമട്ടിൽ കറങ്ങി കാറ്റുവീശിക്കൊണ്ടിരിക്കുന്നു.
രാവിലെ ജനാലകർട്ടൻ വശത്തേയ്ക്ക്‌ പൂർണ്ണമായും നീക്കി പുറംകാഴ്ചകളിലേയ്ക്കൊന്നു കണ്ണുപായിച്ചപ്പോഴാണ്‌ അതു കണ്ടത്‌, രണ്ടു ഇരട്ടകെട്ടിടങ്ങൾ (ട്വിൻ ടവേഴ്സ്‌). വളരെ ഉയരമുണ്ട്‌ മനോഹരമായ ആ ആധുനികമന്ദിരങ്ങൾക്ക്‌ തീവ്രവാദി ആക്രമണത്താൽ തകർന്നുപോയ ന്യൂയോർക്ക്‌ മന്ദിരങ്ങളെയാണ്‌ അവ അനുസ്മരിപ്പിച്ചതു. കൊളംബൊ നഗരത്തിലെ ഫോർട്ട്‌ ഏരിയ ആവണം അത്‌. നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങൾ മുഴുവൻ ആ ഭാഗത്താണ്‌.
കൊളംബൊയിലെ എന്റെയീ ആദ്യ ദിവസം, സ്വന്തമായി നഗരം നടന്നു കാണാൻ തീരുമാനിച്ചു.
വൈ.എം.സി.എ റസ്റ്റോറന്റിൽ നിന്നും ഒരു അമേരിക്കൻ ബ്രേക്ക്ഫാസ്റ്റും കഴിച്ച്‌ ഞാൻ പുറത്തിറങ്ങി. ഫോർട്ട്‌ ഏരിയയിലേക്ക്‌ ഞാൻ മെല്ലെ നടന്നു. വെയിൽ പടർന്നു തുടങ്ങിയെങ്കിലും വലിയ ചൂടില്ല. അപ്പോൾ ഇതാണ്‌ നഗരത്തിന്റെ ഹൃദയഭാഗം. ർറൂംജനാലയിലൂടെ ഞാൻ കണ്ട ഇരട്ടകെട്ടിടങ്ങൾക്ക്‌ അകമ്പടി സേവിച്ചുകൊണ്ട്‌ മറ്റു കുറേയധികം അംബരചുംബികളായ മണിമന്ദിരങ്ങൾ ചുറ്റും ചിതറിനിൽപ്പുണ്ട്‌.
എനിക്ക്‌ മടക്ക ടിക്കറ്റ്‌ റീകൺഫേം ചെയ്യേണ്ട എയർലങ്കയുടെ കൊളംബോ കേന്ദ്രഓഫീസ്‌ ഈ ഇരട്ടമന്ദിരങ്ങളിലൊന്നിന്റെ താഴത്തെ നിലയിലാണ്‌. ആ ഭംഗിയുള്ള കെട്ടിടവും കാണാം, ടിക്കറ്റും ശരിയാക്കാം എന്നു കരുതി, കൊളംബൊയിലെ അന്നത്തെ ആദ്യകർമ്മം അതാക്കാൻ ഞാൻ തീരുമാനിച്ചു.
തകർക്കപ്പെട്ട ന്യൂയോർക്ക്‌ ടവേഴ്സിന്റെ അതേ പേരാണ്‌ ഈ മന്ദിരങ്ങൾക്കും കൊടുത്തിട്ടുള്ളത്‌. വേൾഡ്‌ ട്രേഡ്‌ സെന്റർ. 37 നിലകൾ വീതം ഉള്ള ഇവയാണ്‌ കൊളംബൊയിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങൾ. വളരെ മനോഹരമായ നിർമ്മിതി തന്നെ. ഈ അത്യാധുനിക കെട്ടിടങ്ങൾ നിറയെ വലിയ വ്യാപാരസ്ഥാപനങ്ങളുടെയും സർക്കാരിന്റെയും കേന്ദ്ര ആഫീസുകൾ പ്രവർത്തിക്കുന്നു.
ഞാൻ ശ്രീലങ്ക സന്ദർശിക്കുമ്പോൾ ചന്ദ്രിക കുമാരതുംഗെ ആയിരുന്നു അന്നത്തെ പ്രസിഡന്റ്‌. തമിഴ്‌ പുലികളിൽ നിന്നുള്ള ആക്രമണ ഭീഷണി കാരണം നഗരം മുഴുവൻ പോലീസ്‌/പട്ടാള നിയന്ത്രണത്തിലായിരുന്നു. ഞാൻ താമസിച്ച വൈ.എം.സി.എ ഹോസ്റ്റലിനു തൊട്ടടുത്ത്‌, ഒരു വിളിപ്പാടകലെയാണ്‌ ചന്ദ്രിക കുമാരതുംഗെ താമസിക്കുന്നത്‌. അവരുടെ ഔദ്യോഗിക വസതിയാണത്‌. അതിനാൽ ഈ സ്ഥലത്തിനു ചുറ്റും എപ്പോഴും കനത്ത പട്ടാള കാവലുണ്ട്‌. പ്രധാന റോഡിന്റെ അരികിൽ അടുത്തടുത്തായി മണൽച്ചാക്കുകൾ കൊണ്ടുള്ള ചുറ്റുമതിൽ നിർമ്മിച്ച്‌ അതിനുള്ളിൽ പുറത്തേയ്ക്കു നീട്ടിയ യന്ത്രത്തോക്കുമായി കാവൽനിൽക്കുന്ന പട്ടാളക്കാർ, തമ്മിൽ വല്ലാത്ത ഭയാശങ്കയുണർത്തും. അത്ര കടുത്ത ഭീഷണിയാണ്‌ സ്വന്തം ജീവന്റെ പേരിൽ ചന്ദ്രിക നേരിടുന്നത്‌.
ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്റെ കൈയ്യിലെ ക്യാമറ കണ്ട്‌ റിസപ്ഷൻ കൗണ്ടറിലിരിക്കുന്ന ചെറുപ്പക്കാരൻ മൂന്നാര്റിയിപ്പു നൽകി, സൂക്ഷിക്കണം, വിദേശിയുമാണ്‌, കാവൽ പട്ടാളക്കാർക്കു സംശയം ജനിപ്പിക്കുംവിധം പൊതുകെട്ടിടങ്ങളുടെ ഫോട്ടോ എടുക്കാൻ ഒരിക്കലും ശ്രമിക്കരുത്‌.
ഫോട്ടോ എടുക്കുന്ന വിഷയത്തിൽ ഇരട്ടമന്ദിരങ്ങളെ ഒഴിവാക്കി ഞാൻ മുന്നോട്ടു നീങ്ങി. റോഡരികിലും വൻ കെട്ടിടങ്ങൾക്കു മുമ്പിലുമൊക്കെ തോക്കുധാരികളായ നിരവധി കാവൽഭടന്മാരെ കാണുകയും ചെയ്തു.
പ്രധാനറോഡ്‌, താരതമ്യേന വൃത്തിയും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. വശങ്ങളിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ, പരിഷ്കരിച്ച ഒരു കൊച്ചി പട്ടണത്തെ അനുസ്മരിപ്പിക്കുന്ന കൊളംബൊ നഗരമെന്നു തോന്നി.
ഉച്ചയ്ക്ക്‌ ഏറ്റവും തിരക്കുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണത്തിനു കയറി. തൂശനിലയിൽ വിളമ്പിത്തന്ന ഊണെങ്കിലും ഒപ്പമുണ്ടായിരുന്ന ഒരു ഡസൻ കറികൾക്കും വലിയ രുചിയൊന്നും തോന്നിയില്ല. ആ സാധാരണ ഊണിന്‌ 100 രൂപ (50 ഇന്ത്യൻ രൂപ)യാണവർ ഈടാക്കിയത്‌.
നഗരം ഒറ്റയ്ക്കു കറങ്ങി നടന്നു കാണുന്നതിനിടെ ആദ്യദിവസം കടന്നുപോയി.
രണ്ടാംനാൾ ബീച്ച്‌ ഏരിയ സന്ദർശനമാണ്‌ നിശ്ചയിച്ചതു. ഏറെ മനോഹരമായ ഒരു ബീച്ചുണ്ട്‌ കൊളംബൊയിൽ. സായാഹ്നങ്ങളിൽ ഈ കടൽത്തീരം വിദേശടൂറിസ്റ്റുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കും. കടലിന്റെ ആഴംകുറഞ്ഞ ചില തീരവശങ്ങളിൽ ജലകേളികൾക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്‌. ബീച്ചിന്റെ പരിസരം മുഴുവൻ കൗതുകവസ്തുക്കളുടെ വിൽപ്പനയ്ക്കായി ശ്രീലങ്കൻ ചെറുപ്പക്കാരും, യുവതികളും കറങ്ങി നടക്കുന്നുണ്ട്‌. ശ്രീലങ്കൻ സ്ത്രീകളുടെ വേഷം സാരി തന്നെ. ഒരു പ്രത്യേകരീതിയിലാണ്‌ അവർ സാരി ധരിക്കുന്നത്‌. ഈ വേഷത്തെ പ്രാദേശികമായി ലാമൺസാരി എന്നാണു സിംഹളഭാഷയിൽ പറയുക.
ബീച്ചിലിരുന്നാൽ പിന്നിൽ ചില നക്ഷത്രഹോട്ടലുകളുടെ ഉയർന്ന കെട്ടിടങ്ങൾ കാണാം. തൊട്ടരികിൽ തന്നെയാണ്‌ പഞ്ചനക്ഷത്ര ഹോട്ടലുകളായ ടാജും, ഹിൽറ്റണും. നേരത്തെ സൂചിപ്പിച്ച ട്വിൻടവറുകളുടെ മേലറ്റവും ബീച്ചിലിരുന്നു ചെരിഞ്ഞു നോക്കിയാൽ ചെറുതായി കാണാം.
ഈ ട്വിൻടവറുകളെ ആക്രമിക്കാൻ ഇത്‌ ന്യൂയോർക്ക്‌ സ്ഫോടനത്തിനു മുമ്പാണ്‌ എൽ.ടി.ടി.ക്കാർ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടതായി കേട്ടു. ലക്ഷ്യം തെറ്റിയ ആയുധം വന്നു പതിച്ചതു തൊട്ടടുത്തുള്ള ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലാണ്‌. ഭാഗ്യത്തിന്‌ കെട്ടിടത്തിന്റെ കുറേ ഭാഗം തകർന്നതല്ലാതെ ആളപായമൊന്നും ഉണ്ടായില്ല.
അൽ-ഖ്വൈദക്കാർ ന്യൂയോർക്ക്‌ മന്ദിരങ്ങൾ ആക്രമിക്കുന്ന വിധം പഠിച്ചതു എൽ.ടി.ടി.ക്കാരിൽ നിന്നാണോ...?
സന്ധ്യയോടെ ബീച്ചിനോടു വിടപറഞ്ഞ്‌ വൈ.എം.സി.എയിൽ മടങ്ങിയെത്തി. അൽപ്പം വിശ്രമിച്ചിട്ട്‌ രാത്രിയിലെ നഗരസന്ദർശനത്തിനിറങ്ങി.
രാത്രിയിൽ കൊളംബൊ നഗരം അതീവമനോഹരം തന്നെ.ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസുകളും ഷോർറൂമുകളും, വലിയ വ്യാപാരസ്ഥാപനങ്ങളും നിയോൺ ബോർഡുകളുടെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാഴ്ച, ഒരു പാശ്ചാത്യരാജ്യത്തെ ഏതെങ്കിലും ചെറുപട്ടണത്തെ അനുസ്മരിപ്പിക്കും.
ശ്രീലങ്കയുടെ വരുമാന മാർഗ്ഗങ്ങളിലൊന്ന്‌ മറ്റു രാജ്യങ്ങൾക്ക്‌ തൊഴിലാളികളെ സപ്ലെ ചെയ്യുക എന്നത്‌. ഇന്ത്യയിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന്‌ ഗൾഫ്‌ നാടുകളിലേയ്ക്ക്‌ ശ്രീലങ്കൻ തൊഴിലാളികൾ പണിയെടുക്കാനെത്തുന്നു. ഫിലിപ്പീൻസിൽ നിന്നും ഉണ്ട്‌ ഇത്തരം തൊഴിലാളി പ്രവാഹം. ഇത്‌ നമ്മുടെ വിദേശ തൊഴിൽ മേഖലയെ ചെറുതായൊന്നുമല്ല ഇപ്പോൾ ബാധിച്ചിട്ടുള്ളത്‌.
ശ്രീലങ്കൻ കറൻസിയുടെ മൂല്യശോഷണമാണ്‌ തൊഴിലാളികളെ വിദേശങ്ങളിലേക്ക്‌ ഇത്രയേറെ ആകർഷിക്കുന്നത്‌. രണ്ടു ശ്രീലങ്കൻ രൂപയ്ക്ക്‌ ഒരു ഇന്ത്യൻ ഉറുപ്പികയുടെ വിലയേയുള്ളു. ഒരു അമേരിക്കൻ ഡോളറിന്‌ 90 ശ്രീലങ്കൻ രൂപ കിട്ടുമെങ്കിൽ ഇന്ത്യയിലേത്‌ 45 രൂപയാണ്‌. കറൻസിയുടെ മൂല്യം ശ്രീലങ്കയിൽ കുറവാണെങ്കിലും സാധനങ്ങൾക്ക്‌ വിലക്കുറവൊന്നുമില്ല. സാമാന്യം ഭേദപ്പെട്ട ഒരു വെജിറ്റേറിയൻ ഊണിനുപോലും 100 ശ്രീലങ്കൻ രൂപ കൊടുക്കേണ്ടി വന്നുവല്ലോ? തേയിലയുടെ നാടാണെങ്കിലും ഒരു നല്ല ചായയ്ക്ക്‌ 20 രൂപ കൊടുത്തേ മതിയാകു.
പാചകവിഷയത്തിൽ ശ്രീലങ്കക്കാർ അത്ര സമർത്ഥരല്ലെന്ന്‌ ഇവിടുത്തെ ഹോട്ടൽ വിഭവങ്ങൾ വെളിപ്പെടുത്തുന്നു.
പൊതുവേ ശാന്തശീലരാണ്‌ ഈ കൊച്ചുരാജ്യക്കാർ; സംസ്കാര സമ്പന്നരും.
ഒരു വലിയ പട്ടണമാണെങ്കിലും കഴിയുന്നത്ര വൃത്തിയോടും ശ്രദ്ധയോടും നഗരപരിസരം സൂക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു; ഒരളവുവരെ നാട്ടുകാർ സഹകരിക്കുകയും ചെയ്യുന്നു.